National
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍ ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
Movies
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണ് ഈ അവസരമെന്നാണ് ഉണ്ണി കുറിച്ചത്.
പാലർമെന്റിന് മുന്നിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ സന്തോഷം അറിയിച്ചത്.
‘ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്.
വിശ്വാസം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു.’
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിർത്തിയാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.
National
പാറ്റ്ന: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജസ്വി യാദവിനെ പാർട്ടി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു.
പാറ്റ്നയിൽ ചേർന്ന ആർജെഡി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. ലാലു പ്രസാദ് യാദവും തേജസ്വി യാദവും യോഗത്തിൽ പങ്കെടുത്തു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നോട്ടമിട്ടിരുന്ന ലാലുവിന്റെ മൂത്തമകളും പാടലിപുത്ര എംപിയുമായ മിസ ഭാരതിയുടെ സാന്നിധ്യവും യോഗത്തിനുണ്ടായിരുന്നു.
ബിഹാർ മുൻ ഉപമുഖ്യമന്ത്രിയായ തേജസ്വി ഇപ്പോൾ സംസ്ഥാന പ്രതിപക്ഷ നേതാവാണ്. ബൂത്ത് തലം മുതൽ പാർട്ടിയെ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിനെതിരേ ലാലുവിന്റെ മറ്റൊരു മകൾ രോഹിണി ആചാര്യ പരസ്യമായി പ്രതികരിച്ചു.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ അതിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന സന്ദേശത്തിൽ സൈന്യത്തെയും പോലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടർ ദിനം ആഘോഷിക്കുന്നു. തെരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകൾ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. ഐസിസി വുമൺ ക്രിക്കറ്റ് ലോകകപ്പും ബ്ലൈൻഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.
NRI
ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ച വ്യക്തിത്വമായി ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാറിയിരിക്കുന്നു.
ഫൊക്കാനയെ പുത്തൻ കാലത്തും അമേരിക്കൻ മലയാളികൾക്കിടയിൽ പ്രിയ സംഘടനയാക്കി മാറ്റുവാൻ സജിമോൻ ആന്റണിയുടെ പ്രവർത്തന രീതിയിലൂടെ സാധ്യമായി.
2025ന്റെ തുടക്കത്തിൽ ഫൊക്കാന റീജണൽ ഉദ്ഘാടനങ്ങളുടെ ഭാഗമായി അമേരിക്കയിലെ പലഭാഗത്തും റീജണൽ ഉദ്ഘാടനകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഫ്ലോറിഡയിൽ അദ്ദേഹം നടത്തിയ ഉദ്ഘാടന പ്രസംഗത്തിലെ വാചകങ്ങൾ, സമൂഹത്തെ ഒന്നാകെ അദ്ദേഹത്തിന്റെ ചിന്തകളിലേക്കും ദർശനങ്ങളിലേക്കും ആകർഷിച്ച ഒന്നായിരുന്നു.
അതിന്റെ ഫലമായി, ഫ്ലോറിഡയ്ക്കായി സമാനതകളില്ലാത്ത ഒരു ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത് - ഫോക്കാന റീജിയൻ ഇനാഗുറേഷൻ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, ഒരു കല്യാണവീട്ടിലെ വിരുന്നിൽ അനുഭവപ്പെടുന്ന ആത്മബന്ധത്തിന്റെ പരമാവധി അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീജിത്ത് വി. നായരാണ് പ്രസിഡന്റ്. ട്രഷററായും സെക്രട്ടറിയായും ശ്രീജിത്ത് മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും.
അപെക്സ് കൗൺസിൽ അംഗമായിരുന്ന കെ. സതീശനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടത്തിയ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. ജയേഷ് ജോർജിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ശ്രീജിത്ത് വി. നായർ പ്രസിഡന്റായത്.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാറാണ് ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി. മുഹമ്മദ് നൗഫലിനെ ഉൾപ്പെടുത്തി.
കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വർഷത്തെ സമഗ്ര വികസന കർമ്മ പദ്ധതികളും യോഗത്തിൽ പ്രഖ്യാപിച്ചു. കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കാനും യോഗത്തിൽ തീരുമാനിച്ചു.
District News
തിടനാട്പഞ്ചായത്ത്
തിടനാട് പഞ്ചായത്ത് പ്രസിസന്റായി മിനി ബിനോ മുളങ്ങാശേരി (യുഡിഎഫ്, കോൺഗ്രസ് ) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് വിജയം. മുൻപ് പഞ്ചായത്ത് വൈസ് പ്രസി ഡന്റായിരുന്നു. ഭർത്താവ് ബിനോ മുളങ്ങാശേരിയും നിലവിൽ പഞ്ചായത്തംഗമാണ്. വൈസ് പ്രസിഡന്റായി സജി പ്ലാത്തോട്ടം യുഡിഎഫ്, കേരള കോൺഗ്രസ്).
ഭരണങ്ങാനം പഞ്ചായത്തു ഭരണം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന്
പഞ്ചായത്തു ഭരണം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. കോണ്‍ഗ്രസിലെ വിജി ഈറ്റക്കക്കുന്നേലാണ് വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്.
കുറവിലങ്ങാട്
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി മാണി (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം), ഷിജി തോമസ് (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം)
രാമപുരം
രാമപുരം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.ശാന്താറാം (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് സിന്ധു ടോം(യുഡിഎഫ്, കേരള കോണ്‍ഗ്രസ്).
ഉഴവൂര്‍
ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് (യുഡിഎഫ്, കോണ്‍ഗ്രസ്), കെ.എം. തങ്കച്ചന് (യുഡിഎഫ്, കേരള കോണ്‍ഗ്രസ്)
തലനാട്
തലനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശാ റിജു (എല്‍ഡിഎഫ്, സിപിഎം), ഷാനി ഡിനേന്ദ്രകുമാര് (എല്‍ഡിഎഫ്, സ്വതന്ത്ര)
പൂഞ്ഞാർ തെക്കേക്കരയിൽ ആദ്യമായി ബിജെപി
പൂഞ്ഞാർ തെക്കേകര പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിയിലെ മിനർവാ മോഹൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എട്ട് വോട്ടുകൾ നേടിയാണ് മിനർവാ മോഹൻ പ്രസിഡന്റായത്.1987 മുതൽ 95 വരെ വൈസ് പ്രസിഡന്റായും 1995 മുതൽ 2000 വരെ പ്രസിഡന്റായും 2005 മുതൽ 2007 വരെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു നിലവിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി, എസ്എൻഡിപി മീനിച്ചിൽ താലൂക്ക് വനിതാ വിഭാഗം ചെയർപേഴസ്നാണ്.
വൈസ് പ്രസിഡന്റായി എൻഡിഎയിലെ ബിജെപി അംഗം അനിൽകുമാർ മഞ്ഞ പ്ലാക്കൽ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി നാലാം തവണ യാണ് വിജയം. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും പഞ്ചായത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയാണ് വിജയം.
തീക്കോയി
തീക്കോയി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട അംബിക എം.എസ്. (എൽഡിഎഫ് കേരള കോൺഗ്രസ്-എം), വൈസ് പ്രസിഡന്റ് സ്വപ്ന വർഗീസ്(എൽഡിഎഫ്, സിപിഐ)
അകലക്കുന്നം
അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മാമ്പുഴയ്ക്കല്‍ (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് സിജി സണ്ണി കയ്പ്പത്തടത്തില് (കോണ്‍ഗ്രസ്).
കടപ്ലാമറ്റം
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജീനാ സിറിയക് (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം), സജീവ് കുമാര്‍ (എല്‍ഡിഎഫ്, സിപിഎം).
മേലുകാവ്
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിന്‍സി ടോമി (യുഡിഎഫ്, കോണ്‍ഗ്രസ്), ക്രിസ്റ്റിന് ജോണ്സണ് (യുഡിഎഫ്, കോണ്‍ഗ്രസ്)
തലപ്പലം
തലപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോമി ബെന്നി (യുഡിഎഫ്, കോണ്‍ഗ്രസ്), ജോയി ജോസഫ് (യുഡിഎഫ്, കേരള കോണ്‍ഗ്രസ്)
മുത്തോലി
മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റൂബി ജോസ് (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ്-എം), വൈസ് പ്രസിഡന്റ് -രാജന് മുണ്ടമറ്റം(എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ്-എം).
കൊഴുവനാല്‍
കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസി ജോസഫ് പൊയ്കയില്‍ (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍(കേരള കോണ്‍ഗ്രസ്).
മരങ്ങാട്ടുപിള്ളി
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി ഏബ്രഹാം (യുഡിഎഫ്, സ്വതന്ത്ര), സിബിന്‍ലാല്‍ ബാബു (എല്‍ഡിഎഫ്, സിപിഎം).
മൂന്നിലവ്
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെനിനാമ്മ (ഷേര്‍ലി രാജു, എല്‍ഡിഎഫ്, സ്വതന്ത്ര), ആശാമോള്‍ തോമസ് (എല്‍ഡിഎഫ്, സിപിഎം).
കടനാട്
കടനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലാലി സണ്ണി (യുഡിഎഫ്,കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് (യുഡിഎഫ്, കേരള കോണ്‍ഗ്രസ്).
മീനച്ചില്‍
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുബി സുരേഷ് (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് എം.എസ് വിജയകുമാരി(കേരളാ കോണ്‍ഗ്രസ്).
വെളിയന്നൂർ
വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിനി ചാക്കോ (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം), രാജു ജോണ്‍ ചിറ്റേത്ത് (എല്‍ഡിഎഫ്, സിപിഎം).
പൂഞ്ഞാർ
പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യന് പുത്തന്‍കൈപ്പുഴ (യുഡിഎഫ്, കോണ്‍ഗ്രസ്), ഷൈനി ബെന്നി (യുഡിഎഫ്, സ്വതന്ത്ര)
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം നല്കി എല്‍ഡിഎഫ് കരൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കരൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റ്യൻ (എല്‍ഡിഎഫ്, സ്വതന്ത്രൻ), വൈസ് പ്രസിഡന്റ് സീനാ ജോണ്‍ (എൽഡിഎഫ്, സിപിഎം).
Kerala
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് സ്ഥാനം രാജിവച്ചത്.
പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവിയുമാണു രാജിവച്ചത്. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്നും പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു.
യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് കോട്ടാങ്ങൽ പഞ്ചായത്തിലുള്ളത്. എസ്ഡിപിഐക്ക് മൂന്നും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, എസ്ഡിപിഐ മൂന്ന്, ബി ജെപി രണ്ട്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് പാങ്ങോട് പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എസ്ഡിപിഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ പത്തു വോട്ട് എസ്. ഗീതയ്ക്ക് ലഭിച്ചു. എന്നാൽ കെപിസിസി നേതൃത്വം ഇടപെട്ട് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗീത രാജിവയ്ക്കുകയായിരുന്നു.
അതേസമയം തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണു കോൺഗ്രസ് അംഗമായ എം.എ. നിധീഷ് പ്രസിഡന്റായത്. ഇയാളോടും രാജിവയ്ക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷന് അംഗമാണ് ജോഷി ഫിലിപ്പ്. 2015-20 ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യ ടേം ജോഷി പ്രസിഡന്റായിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ജോഷി നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.
വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ബിന്ദു സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ നാലു വര്‍ഷം ജോഷി ഫിലിപ്പിനും അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് പ്രതിനിധിക്കുമാണ് പ്രസിഡന്റ് സ്ഥാനം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വരണാധികാരിയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പ് ചേതന്‍കുമാര്‍ മീണയ്ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
District News
കോട്ടയം: ക്രിസ്മസ് തിരക്കിനിടയിലും തദ്ദേശപദവി വീതംവയ്പു ചര്‍ച്ചയ്ക്ക് ചൂടും ചൂരും കുറവില്ല. ഗ്രാമപഞ്ചായത്തില്‍ മുതല്‍ ജില്ലാ പഞ്ചായത്തില്‍വരെ മൂന്നു ദിവസത്തിനുള്ളില്‍ പുതിയ സാരഥികള്‍ ചുമതലയേല്‍ക്കും.
ജില്ലയിലെ ആറു നഗരസഭകളില്‍ 26ന് ചെയര്‍മാനും വൈസ് ചെയര്‍മാനും അധികാരമേല്‍ക്കും. അധ്യക്ഷപദവി വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ഏക നഗരസഭ പാലായാണ്. അവിടെ ഭരണ സ്റ്റിയറിംഗ് വലത്തോട്ടു തിരിക്കണോ ഇടത്തോട്ടു തിരിക്കണോ എന്നു തീരുമാനിക്കേണ്ടത് സഹോദരന്മാരായ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും മകള്‍ ദിയ ബിനുവുമാണ്.
22കാരി ദിയ ചെയര്മാന് പദവിയില്‍ എത്തുമെന്നാണ് സൂചനകള്‍. ത്രിതല പഞ്ചായത്തുകളില്‍ 27നാണ് നായകരുടെ ചുമതലയേല്‍ക്കല്‍. ജില്ലാ പഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ ജോഷി ഫിലിപ്പ് പ്രസിഡന്റാകും. വൈസ്പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തില്‍ നാല് അംഗങ്ങളുണ്ടെങ്കിലും വനിതകളില്ല. ഒരു ടേം പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ആറു ഗ്രാമപഞ്ചായത്തുകളില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല.
ബിജെപി ഭൂരിപക്ഷം നേടിയ പൂഞ്ഞൂര്‍ തെക്കേക്കര പഞ്ചായത്തില്‍ മിനര്‍വ മോഹന്‍ പ്രസിഡന്റാകും. യുഡിഎഫിന് കേവലഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് പദവി സ്വന്തമാക്കും. സംവരണത്തില്‍ പട്ടികവര്‍ഗ അംഗം യുഡിഎഫിനില്ല.
പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് വീതം വയ്പ് നടത്തുന്നത്.
National
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പറ്റ്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയുമാണ് നിതിൻ നബീൻ. ദേശീയതലത്തിൽ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിൻ നബീനിലൂടെ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.
ബിജെപി അധ്യക്ഷനായ നഡ്ഡയ്ക്കു പകരം നിതിൻ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നബീനാണെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: കേരളാ ബാങ്ക് പ്രസിഡന്റായി പി.മോഹനനും വൈസ് പ്രസിഡന്റായി ടി.വി.രാജേഷും സ്ഥാനമേറ്റു. നവംബർ 21 നാണ് പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്.
ചൊവ്വാഴ്ച വോട്ടെണ്ണലിന് ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. 1020 വോട്ട് എല്‍ഡിഎഫിനും 49 വോട്ട് യുഡിഎഫിനും ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി. ഗാനകുമാര്‍ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി.സലിം (എറണാകുളം), എം. ബാലാജി (തൃശൂര്‍), പി. ഗഗാറിന് (വയനാട്), അധിന് എ. നായര്‍ (കൊല്ലം), എസ്.ശ്രീജ (തിരുവനന്തപുരം), എ.എം.മേരി (കാസര്‍ഗോഡ്), എം.എസ്.ശ്രീജ (ഇടുക്കി), ഒ.വി. സ്വാമിനാഥന് (പാലക്കാട്), ടി.സി.ഷിബു (അര്‍ബന്‍ ബാങ്ക് പ്രതിനിധി).
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ചുമതലയേറ്റു. അംഗമായി മുൻ മന്ത്രി കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷത്തേക്കാണ് കാലാവധി.
ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി നൽകിയിരിക്കുന്നത്. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനം ഒഴിവാക്കി. മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ. ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും.
ബോർഡ് മെമ്പറായി കെ. രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.
സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സർക്കാർ ജയകുമാറിനെ പുതിയ പ്രസിഡന്റായി നിയമിക്കുന്നത്.
ശബരിമലയിലെ സ്പെഷല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.എസ്. പ്രശാന്തിനെ മാറ്റും. പി. എസ്. പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപി എ. സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം.
കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിഎയായിരുന്നു എ. സമ്പത്ത്. ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും വിവരമുണ്ട്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് വിളപ്പില്‍ രാധാകൃഷ്ണന്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരും.
Kerala
ഏറ്റുമാനൂർ: സഹകരണ ബാങ്ക് മുൻ പ്രസിഡന്റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.യു. സോമശേഖരൻ നായരെയാണ് ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെഎസ്യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ജിജി, മക്കൾ: അശ്വതി, അമൽ.
Kerala
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു.
വിഗ്രഹത്തിന്റെ ചിത്രം എടുത്തതിലും വിമർശനം ഉയർന്നിരുന്നു. തുടർന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമർശന കമന്റുകൾ വന്നതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ശബരിമല ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി.
നാലു ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
വൈകുന്നേരം 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും.
Kerala
തൃശൂർ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയപ്പോൾ തലകറക്കം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് സുധാകരനെ പരിശോധിക്കുന്നത്.
എംആർഐ സ്കാനെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതിനനുസരിച്ച് തുടർചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിൽ സര്‍ക്കാരും ദേവസ്വംബോര്‍ഡും പ്രതികൂട്ടിലാണ്.
അതിനാൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് മേഖലാ ജാഥകൾ നടത്തും.
14 ന് കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിക്കുന്നത്. ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവർ ജാഥനയിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.